« »
SGHSK NEW POSTS
« »

Saturday, July 09, 2011

നമ്പൂതിരി ഫലിതങ്ങള്‍


 നമ്പൂതിരി ഊണുകഴിക്കാനായി ഹോട്ടലില്കയറി. അവിടെ homely meals
എന്നെഴുതിവെച്ചിരിക്കുന്നു.
ഇതു കണ്ട നമ്പൂതിരി“ദെന്താ എഴുതിവെച്ചിരിക്കണത്?”
ഉടമ : “ഹോംലി മീത്സ്ന്ന്. എന്നു വെച്ചാ ഇല്ലത്തുള്ള ഊണുപോലെത്തന്നെ എന്നര്ത്ഥം”
നമ്പൂതിരി : “ നല്ല്ലതു വല്ലതും കഴിക്കാനാ ഇബടെ വന്നെ.ഇബടേം ഇല്ലത്തുള്ള
പോലാണെങ്കില്കഷ്ടാവും. ഞാന് വേറെ എവ്ട്ന്നെങ്കിലും കഴിച്ചോളാം”
...............................................................................................
മര്മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്വന്ന പശുവിനെ അടിച്ചോടിക്കാന്
നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്മ്മം. മര്മ്മത്തടിച്ചാല്
പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്
വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം.
ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമര്ത്ഥന്.ദെങന്യാ നീ രണ്ടു മര്മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”
................................................................................................
നമ്പൂതിരിക്ക് ഷൊര്ണ്ണൂരില്നിന്ന്കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത്
എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്ത്തില്ഒരു
തോര്ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എബടെയ്ക്കാ?”
“എറണാകുളത്തേയ്ക്ക്”
അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”
...............................................................................................................
കവിതാപാരായണ മത്സരത്തില്ഒരുത്തന്ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളില്ഞാനാണു ഭ്രാന്തന്”
ഇതു കേട്ട നമ്പൂതിരി
“ഇക്കാലത്ത് പന്ത്രണ്ടെണ്ണത്തിനെപ്പെറ്റ ഇവന്റെ തള്ളയ്ക്കാ പ്രാന്ത്”
............................................................................
നമ്പൂതിരി കാര്യസ്ഥനോട് “ ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ. ആരേ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?”
കാര്യസ്ഥന്“ അടിയന്”
കിണറ്റില്വീണ തൊട്ടി എങ്ങനെ എളുപ്പം എടുക്കാം എന്ന കണ്ഫ്യുഷണ്നമ്പൂരിക്ക്. തൊടിവഴി ഇറങ്ങുന്നതോ അതൊ കോണി വച്ചിറങ്ങുന്നതൊ.
കാര്യസ്ഥന്ശങ്കരന്പറഞ്ഞു. "കോണി വച്ചാല്പെട്ടെന്നിറങ്ങാം തിരുമേനി"
കോണിയുടെ ഒരു പടിയില്ചവിട്ടിയപ്പോഴേ നമ്പൂരി കാല്വഴുതി കിണറ്റില്വീണു.
വെള്ളത്തില്കിടന്നു നമ്പൂരി വിളിച്ചു പറഞ്ഞു "ഹായ്.. കോണിവഴി ഇറങ്ങിയാല്ഇത്ര പെട്ടന്നിങ്ങെത്തും എന്ന് നാം നിരീച്ചില്ല"
ഒരു നമ്പൂരിക്ക്രണ്ടു പഴം കയ്യില്കിട്ടിയപ്പോള്അതില്ചെറുത്കൂടെയുള്ള നമ്പൂരിക്ക്കൊടുത്തു. അയാള്ക്കത്തീരെ രസിച്ചില്ല.
"നമ്പൂരിയുടെ സ്ഥാനത്ത്ഞാനായിരുന്നെങ്കില്ചെറുത്ഞാനെടുത്ത്, വലിയ പഴം തിരുമേനിക്കു തരുമായിരുന്നു" എന്നു പറഞ്ഞു അയാള്.
"അതു തന്നെയല്ലേ ഞാനും ചെയ്തത്?" എന്ന് മറ്റയാള്.
വിമാനത്തില്ആദ്യമായി യാത്ര ചെയ്ത നമ്പൂരി ലാന്റിങ് കഴിഞ്ഞ ഉടന്വാതില്തുറന്ന് പുറത്തിറങ്ങാന്നോക്കുന്നു. കോണി ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല അപ്പോള്. ഇത് കണ്ട എയര്ഹോസ്റ്റസ് ഓടി വന്ന് പറഞ്ഞു. “വെയിറ്റ് സര്” നമ്പൂരി ഉടനെ “സിക്സ്റ്റി കിലോസ്” എന്ന് പറഞ്ഞ് വിമാനത്തില്നിന്ന് എടുത്ത് ചാടി പോലും.
.......................................................................
. ഇവിടുത്തെ ആനേ ഇക്കൊല്ലം തിരുവമ്പാടിക്ക് പകരം പാറമ്മേക്കാവിലിക്ക് കൊടക്കണംന്ന് അമ്മുണ്ണി പറഞ്ഞയച്ചിട്ട് വന്നതാ.ആവാലോ....അമ്മുണ്ണി പറഞ്ഞാ കൊടക്കാണ്ടിരിക്കാന്പറ്റുവോ?
എത്രയാവോ ഏക്കം വേണ്ടത്?
ഹായ് ഹായ് ഒന്നും വേണ്ട.ആനേ കൊടക്കണേന് അവള്ടേന്ന് ഞാന്ഏക്കം വാങ്ങുകേ?
അവളല്ല അവനാ...
ഓഹോ..അമ്മുണ്ണി ആണാണെങ്കി് ഇവടത്തെ ആനക്ക് ഏക്കം ആയിരം രൂപാ

..........................................................................

മോഷണം കലയാക്കിയ ഒരു നമ്പൂതിരി അസുഖം വന്നു കിടപ്പിലായി.
ഡോക്ടര്: മോഷനുണ്ടോ?
നമ്പൂതിരി: പണ്ടുണ്ടായിരുന്നു..കിടപ്പിലായതിനു ശേഷം മോഷണൊന്നും തരാവ്ണില്യ.

.................................................................

നമ്പൂതിരി വീട്ടുകോലായില്ഇരിക്കുന്ന ഒരാളോട്
മജിസ്ട്രേട്ടില്ലെ ഇവടെ?
ഇവടെക്കെന്താ വേണ്ടത്?
ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്ട്രേട്ട്..
വിഡ്ഡി..നെണക്കത് നേര്ത്തേ പറയാര്ന്നില്ലേ..എന്നാ നിന്നെ ഞാന്ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ?
..............................................................
നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.
ആശുപത്രിയില്ഇവരെ പരിശോധിച്ച ഡോക്ടര്നേഴ്സിനോട് പറഞ്ഞു
” രണ്ടു പേര്ക്കും മൂര്ഖന്റെ അന്റി വെനം കുത്തിവെച്ചോളൂ”
ഇതു കേട്ട നമ്പൂതിരി “ ഡോക്ടറേ..മാനം കളയരുത്..അവന് നീര്ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്മതി”
..............................................................................
നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്അന്പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്ക്കമായി. അവസാനം കച്ചവടക്കാരന്പറഞ്ഞു
” എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.”
ഇതുകേട്ട നമ്പൂതിരി “എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്”
............................................................
ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?
ഉവ്വ്. രണ്ടും ധാരാളണ്ട്.
ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?
അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്
..........................................................
വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് “ മക്കളൊക്കെ എങ്ങനെ?’
നമ്പൂതിരി “ ഞാന്ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേന്ന എന്നെ ഒരു വഴീലാക്കാന്നോക്വാ
.......................................................
സന്ധയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി “ ന്താ കുളീല്യേ?’
ണ്ട് ണ്ട്..
കുറെനേരത്തിനുശേഷവും കുളിക്കാന്പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്ണ്ടോ?
അല്ല. ണ്ട്..ണ്ട്..
പിന്നെന്താ ഇങ്ങനെ ഇരിക്കണേ?
അല്ലാ നാളെ മതിയോന്നാലോചിക്യാ..
..........................................................
നമ്പൂതിരി എങ്ങോട്ടോ പോകാന്സ്റ്റേഷനില്നില്ക്കുകയാണ്.
വണ്ടി വന്നപ്പോള്കമ്പാര്ട്ട്മെന്റിലുള്ളവരെല്ലാം ഇതില്സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതില്അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.
ഇതില്കുപിതരായി കയര്ത്തവരോട് നമ്പൂതിരി
“ ദേഷ്യപ്പെടണ്ടാ.. അടുത്ത സ്റ്റേഷന്മുതല്ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം“
യാത്രക്കാര്“ എന്തിന്?“
നമ്പൂതിരി “ ഇനി കേറാന്നോക്കണോരെ തടുക്കാന്”
ഈ നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിലുള്ള വ്യത്യാസെന്താ?
നമ്പൂതിരി : ഒരു പാട് വ്യത്യാസണ്ട്
..........................................................
തീവണ്ടിയാപ്പീസില്വണ്ടി കാത്തു നില്ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്“ രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്തൊടങ്ങാനാ..”
ഒരാള്നമ്പൂതിരിയോട്“ പ്രേതങ്ങളില്വിശ്വാസണ്ടോ?”
നമ്പൂതിരി “ താനിങ്ങനെ മുന്പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?”
....................................................................
നമ്പൂതിരി വണ്ടിയില്നിന്നും ഇറങ്ങാന്ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേര്കയറാന്
തിടുക്കം കാണിച്ചു
നമ്പൂതിരി : “ഞാനെറങ്ങട്ടെ”
ഞങ്ങളു കയറട്ടെ
നമ്പൂതിരി: “നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ”
...............................................................
കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്ക്ക് നല്ല മുറിവുണ്ട്..ബോധം
കെടുത്തണമെന്ന് ഡോക്ടര്പറയുന്നതു കേട്ട്
നമ്പൂതിരി “ അതിനി വേണോ?”
ഡോക്ടര്:“അതെന്താ?”
നമ്പൂതിരി “ അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ”
...........................................................................
നമ്പൂതിരിയുടെ കയ്യില്ഒരു വലിയ പഴവും ചെറിയ പഴവും ഉണ്ട്. ചെറിയ പഴം
മറ്റെയാള്ക്ക് കൊടുത്തിട്ട് നമ്പൂതിരി വലിയ പഴം തിന്നുവാന്തുടങ്ങി. ഇതു കണ്ട അയാള്
“ച്ഛെ! മോശം..ഞാനായിരുന്നൂച്ചാ വലിയ പഴം തനിക്ക് തന്നിട്ട് ചെറിയ പഴം
ഞാനെടുക്കുകയേയുള്ളൂ”
നമ്പൂതിരി “ഞാനും അതന്നെയല്ലേ ചെയ്തത്?”
........................................................................................
നമ്പൂതിരി സര്ക്കസ് കാണുവാന്പോയി...അഭ്യാസി വളയത്തിലൂടെ ചാടുകയാണ്..ആദ്യം
വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട
നമ്പൂതിരി ‘ ഇക്കണക്കിന്ഇവന്വളയം ഇല്യാണ്ടും ചാടൂലോ”
................................................................................
കാര്യസ്ഥന്ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു
യാത്ര പോവുകയായിരുന്നു..കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്
നമ്പൂതിരി“ ഇതെന്താ ശങ്കൂ..ഇവ്ടെ എത്തിയപ്പോ നെന്റൊരു വാസന?’
...................................................................................
ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട് പിശുക്കനായ നമ്പൂതിരി
“ട്ടോ മാടമ്പ്...ഇവ്ടെ മുറുക്കണോരാരൂല്യ”
മാടമ്പ് : “ അതോണ്ട് വിരോധല്യാ”
“ബീഡി, സിഗരറ്റ് അതും പതിവില്യ”
മാടമ്പ് : “അതോണ്ടും വിരോധല്യ”
“ചായ, കാപ്പി അതൂല്യ..ഒക്കെ ഒരു പഴയ മട്ടാ ഇവ്ടെ. ആട്ടെ..മാടമ്പിന്റവിടെ എങ്ങനാ?”
മാടമ്പ് :“അവ്ടെം ഇതൊക്കെ പതിവില്ലാത്തോര്ണ്ട്..പക്ഷെ അവരൊക്കെ തൊഴുത്തിലാന്ന്
മാത്രം”
.....................................................................................
എന്തോ നിരാശ പറ്റുകയാല്ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി॥വീണ്ടും വീണു॥വീണ്ടും തൂങ്ങി॥വീണ്ടും വീണു...വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം ॥തൂങ്ങിച്ചാകാന്വശമില്ല്യാച്ചാല്മരിക്കന്ന്യാ ഭേദം "
................................................................................
,നമ്മുടെ നമ്പൂരിച്ചന് കുറെ കാലമായി ഒരാഗ്രഹം ॥ ഒരു സിനിമയ്ക്ക് പോകണമെന്ന് ॥! പലരും പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ, എന്താണ് സിനിമയെന്നോ, എങ്ങിനെയാണ് സിനിമ കാണാൻ പോകേണ്ടതെന്നോ മൂപ്പർക്ക് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല। ഒടുവിൽ ഒരുദിവസം രണ്ടും കൽപ്പിച്ച് പോകാമെന്ന്തന്നെ തീരുമാനിച്ചു। തീയേറ്ററിൽ എത്തിയപ്പോൾ ടിക്കറ്റെടുക്കാനായി അസാമാന്യതിരക്ക് ! ആരോ പറഞ്ഞുകൊടുത്തു - “ഈ വരിയുടെ പിറകിൽ നിന്നാൽ മതി, കുറച്ചുകഴിയുമ്പോൾ ടിക്കറ്റുകിട്ടും ॥“പക്ഷെ, തിരുമേനി നാലാമതുതവണയും ഒരേ ഷോയ്ക്ക് തന്നെ ക്യൂനിന്ന്ടിക്കറ്റ് വാങ്ങുന്നതുകണ്ട് ആരോ ചോദിച്ചു - “എന്താ തിരുമേനീ, നാലുപേരുകൂടിയാണോ വന്നത് ? എങ്കിൽ ഈ നാലും ആദ്യം ക്യൂ നിന്നപ്പോഴേ വാങ്ങിയാൽ മതിയായിരുന്നല്ലോ ? എന്തിനാണ് നാലുതവണ ക്യൂനിന്ന്വാങ്ങുന്നത് ?”അതിന് തിരുമേനി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു - “ഡോ, നോം തനിച്ചന്ന്യാണേ വന്നത് ॥ പക്ഷെ, നോം ഓരോ തവണ ടിക്കറ്റെടുത്ത് ചെല്ലുമ്പോഴും ആ വാതിൽക്കൽ നിൽക്കണ ഏഭ്യൻ നോംന്റെ ടിക്കറ്റ് വാങ്ങി കീറ്യങ്ങട് കളേം ॥! ശുംഭൻ ॥! നോംനും ഇപ്പോ തോന്നണ്ണ്ട്, ഒരു നാലഞ്ച് പേരെ കൂട്ടി വരാരുന്നൂന്ന് ..! കുട്ട്യോളായാലും ഇത്രേം അഹങ്കാരം പാടില്ലാലോ ..?”
..................................................................................................................
അങ്ങിനെ നമ്പൂരിച്ചൻ സിനിമ കാണൽ ഒരു പതിവാക്കി। ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്। ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു -“രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?॥”“അതിലെന്താ സംശയം ? അവൻ ചാടും !॥”“ഉറപ്പ് ? ..““എനിക്കുറപ്പാണ് ..”“ന്നാൽ നൂറുരൂപയ്ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി ! തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ സ്നേഹിതൻ -“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??”
.........................................................................
 നബൂതിരിയുടെ കയ്യില്ഒരു ചെറിയ പഴവും വലിയ പഴവും ഉണ്ട്।ചെറിയ പഴം മറ്റെ നബൂതിരിക്കു കൊടുത്തിട്ട് നമ്മുടെ നബൂതിരി വലിയ പഴം തിന്നാന്തുടങ്ങി॥ഇതുകണ്ട മറ്റെ നബൂതിരി :ശേ॥ശേ॥മോശം ॥മോശം ...ഞാനാച്ചാ ആ വലിയ പഴം തനിക്കു തന്നിട്ട് ചെറിയ പഴം ഞാന്എടുക്കയെ ഉള്ളൂ॥നമ്മുടെ നബൂതിരി :" ഞാനും അതന്ന്യല്ലേ ചെയ്തത്"
..........................................................................
,ഒരിക്കല്നമ്പൂരിയും കാര്യസ്ഥന്രാമനും കൂടി ഒരു യാത്ര പുറപ്പെട്ടു। ഇല്ലത്തു നിന്നും അധികം നീങ്ങിയില്ല, വഴിയില്കിടന്ന ഒരു പഴത്തൊലിയില്ചവിട്ടീ തിരുമേനി ദാ കിടക്കുന്നു താഴെ! വീണ പരുക്കും വേദനയും മൂലം നമ്പൂരി കാര്യസ്ഥനേയും കൂട്ടി യാത്ര മാറ്റി വച്ച് ഇല്ലത്തേക്കു തിരിച്ചു പോയി।പിറ്റേ ദിവസം വീണ്ടും നമ്പൂരിയും രാമനും വീണ്ടും യാത്ര തിരിച്ചു। തലേ ദിവസത്തെ അനുഭവം മൂലം ശ്രദ്ധയോടെ വഴിയില്നോക്കിയായിരുന്നു യാത്ര। മുന്പ് വീണ സ്ഥലമെത്തിയപ്പോള്പെട്ടെന്ന് നമ്പൂരി ഒരൊറ്റ കരച്ചില്. അമ്പരന്നു പോയ രാമന്ചോദിച്ചു “എന്തു പറ്റി തിരുമേനീ? അങ്ങ് എന്തിനാണ്കരയുന്നത്?”നമ്പൂരി ദു:ഖത്തോടെ പറഞ്ഞു “രാമാ, താന്കാണുന്നില്ലേ, ഇന്നലത്തേ പോലെ വീണ്ടും അതാ വഴിയില്ഒരു പഴത്തൊലി കിടക്കുന്നു. ഇന്നും നോം ആ പഴത്തൊലിയില്ചവുട്ടി തെന്നി വീഴണമല്ലോന്നു നിരീച്ച് കരഞ്ഞു പോയതാ”
................................................................
ഒരു നംബൂതിരി ട്രെയിനില്യാത്ര ചെയ്യുകയായിരുന്നു। ഒരു ഗുണ്ട നംബൂതിരിയോട് ചോദിച്ചു : താനാണോ രാമന്കുട്ടി. നംബൂതിരി : അതേ. നാം തന്നെയാണ് രാമന്കുട്ടി. എന്താണ് കാര്യം?ഗുണ്ട നംബൂതിരിയെ തല്ലാന്തുടങ്ങി. പത്തു മിനിറ്റ് നിര്ത്താതെ അവന്നംബൂതിരിയെ തല്ലി. തല്ലി കഴിഞ്ഞ് പോയപ്പോള്നംബൂതിരി ചിരിക്കാന്തുടങ്ങി. യാത്രക്കാര്നംബൂതിരിയോട് ചോദിച്ചു : എന്താ നംബൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്.നംബൂതിരി : നാം അവനെ പറ്റിച്ചു. നാം രാമന്കുട്ടി അല്ല. മഹേഷന്നംബൂതിരിയാണ്.
...............................................................
ഒരു നബൂതിരി ബസില്കയറി യാത്ര ചെയുകയായിരുനു, നബൂതിരി നൊകിയപൊല്വഴിവകില്മരങലെലാം പിന്നിലൊട്ട് വെഗതില്ഓടുനു, കുറെ ദുരം കഴിഞപൊല്, റൊഡില്ഒരു മരം വീണുകിടന്ബസ് യാത്ര നിന്നു, അപൊ നബുതിരി " ഈ ഓട്ടം ​കന്ടപൊഴെ എനികറിയാമായിരുനു എവിടെയെങ്കിലും മറിഞു വീഴും എന്ന്
....................................................................
,നമ്പൂരിച്ചനും രാമനും കൂടി ബസ്സില്യാത്ര ചെയ്യുവാരുന്നു...വഴിമദ്ധ്യേ ഒരു ഹോട്ടലിനടുത്തെത്തിയപ്പോള്(നല്ല) വറുത്ത മീന്റെ മണ(/നാറ്റം)മടിക്കുന്നു!നമ്പൂരി ഉടനേ മൂക്കുപൊത്തി॥അതുകണ്ട് രാമനും മൂക്കുപൊത്തി!!ആ സ്ഥലം കഴിഞ്ഞ് പിടിവിട്ട നമ്പൂരി:“രാമ॥എന്തിനാ നിയ്യ് മൂക്കുപൊത്ത്യേ?!”രാമന്: “ അതുപിന്നെ നമ്പൂര്യേ॥ആ മീനിന്റെ വൃത്തികെട്ട നാറ്റം മൂക്കില്കയറണ്ടാന്നു വച്ചിട്ട്...!നമ്പൂരിച്ചനെന്തിനാ മൂക്കില്പിടിച്ചത്?!”നമ്പൂരി:“ഡോ...ശവീ..!! മൂക്കില്കയറിയ ആ നല്ല മണം പുറത്തു പോകണ്ടാന്നു വച്ചിട്ടല്ലേ നോം മൂക്കുപൊത്തിയത്!”
..............................................................
എണ്പതുകള്താണ്ടിയ ഒരു നന്പൂരിയുടെ എഴുപതുകള്കടന്ന ഭാര്യ രോഗബാധിതയായി ഐ।സി.യു. വില്കിടക്കേണ്ടതായി വന്നു. ഭാര്യയെ കാണാന്ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ മകനും പൗത്രനും കൂടി ആശുപത്രിയില്കൊണ്ടുപോയി. അവിടെ ചെന്നപ്പോള്ആശുപത്രി അധികൃതര്അദ്ദേഹത്തെ ഐ.സി.യു. വില്അകത്തുപോകാന്അനുവദിച്ചില്ല. പകരം ഒരു ജനാലയില്ക്കൂടി ഭാര്യയെ നോക്കികാണാന്അനുവദിച്ചു. ജനാലയിലൂടെ നോക്കിക്കണ്ട് ലോബിയില്വന്ന് ഇരുന്ന നന്പൂരിയോട് പൗത്രന്റെ "മുത്തശ്ശാ॥മുത്തശ്ശിയെ നല്ലോണം കണ്ട്വോ ?” എന്ന ചോദ്യത്തിനു വന്ന മറുപടി: “ന്റെ കുട്ടാ..നിന്റെ മുത്തശ്ശി ങ്ങ്നെ കെടക്കണത് കണ്ടാ മുത്തശ്ശന് സഹിക്ക്യോ.. അതോണ്ട് മുത്തശ്ശന്തൊട്ട് അപ്രത്തെ കട്ടില്മ്ല് കെടന്ന ഒരു ചെറുപ്പക്കാര്യെ നല്ലോണം ഒന്നു നോക്കി...അത്ര്യന്നെ..”
................................................................
12,വളരെക്കാലം മുമ്പാണ്, നമ്മുടെ നമ്പൂരിശ്ശന് ബൊംബെയൊന്നു കാണണമെന്നാശ പൂത്തു। ഒട്ടും താമസിച്ചില്ലാ, വേളീമൊത്ത് യാത്രതിരിച്ചു, രണ്ടീസം ട്രെയിനില്കുളീംജപോന്നുമില്ലാതെ രണ്ടാളും നന്നേ പാടുപെട്ടു. ഒരുവിധം അവിടെത്തിപ്പെട്ട രണ്ടാള്ളും റെയില്വേസ്റ്റേഷനില്തിരക്കൊഴിയാന്കാത്തുനിന്ന്, നേരം ഇരുട്ടി. പിന്നെന്താചെയ്യാ ഒരു മുറിയെടുത്തു താമസിക്കതന്നെന്നു കരുതി ചെന്ന ഒരു ഹോട്ടലിലും ഒരു വൃത്തീംവെടിപ്പുമൊന്നൂല്ലാ. ഒടുക്കം ഒരു 5 സ്റ്റാറിലാണ് ഒരുവക ഒത്തുവന്നത്. മേലോട്ടും താഴോട്ടും പോവുന്ന ആ കുന്ത്രാണ്ടം ലിഫ്റ്റ് ഇഷ്ടന് ‘ക്ഷ’ പിടിച്ചു. ഒന്നാം നിലയിലെ ലക്ക്ഷൂറി റൂമില്കൊണ്ടാക്കി റൂം ബോയ് പോയുടനെ നമ്പൂരിശ്ശന്ഓടി ലിഫ്റ്റിനരുകില്വന്നുനോക്കുമ്പോള്ഒരുജോഡി വൃദ്ധദമ്പതിമാര്അതില്കയറി മേല്പ്പോട്ടു പോകുന്നതു കണ്ടു. അല്പം കഴിഞ്ഞ് താഴേയ്ക്കുവന്ന ലിഫ്റ്റില്നിന്നും ഒരു ജോഡി യുവദമ്പതിമാരിറങ്ങിപ്പോയി. ഉടനേ നമ്പൂരിശ്ശന്ഓടി മുറിയില്നിന്നും വേളിയെക്കോണ്ടുവന്ന് ലിഫ്റ്റില്കയറ്റിവിട്ടു. കാര്യം മനസ്സിലാകാതെ അമ്പരന്നു പോയ വേളിയെ ലിഫ്റ്റ് ഓപ്പറേറ്റര്അവസാത്തെ നിലയില്ഇറക്കി വിട്ടു. ലിഫ്റ്റ് തിരിച്ചുവരുന്നതു കാത്തുനിന്ന നമ്പൂരിശ്ശനു മുമ്പില്ഇടയ്ക്കുവച്ചു കയറിയ ചെറുപ്പക്കാരി വന്നിറങ്ങി ഗൌനിക്കാതെ കടന്നു പോകുന്നു.സഹിക്കുമോ നമ്പൂരിശ്ശനീ അഹമ്മതി,ചെന്നൊന്നു കൊടുത്തു കരണക്കുറ്റിക്കിട്ട്......
.....................................................................................
നമ്പൂതിരി ആദ്യമായി ടാക്സിയില്കയറി। കാറിന്റെ ചില്ല് ഉയര്ത്തി വച്ചിരിക്കുന്നത് അറിയാതെ അതിലൂടെ മുറുക്കി തുപ്പി। എത്തേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോള്ആണു ടാക്സിക്കാരന്ചില്ലിലെ മുറുക്കാന്തുപ്പല്കണ്ടത്. നമ്പൂതിരിയുടെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്താണയാള്അരിശം തീര്ത്തത്. നമ്പൂതിരിയോട് ടാക്സി യാത്രയെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്ഉടന്പറയും. “എല്ലാം കൊള്ളാം. അവസാനം ഇറങ്ങുമ്പോള്കന്നത്ത് ഒരടി തരും. അതു മാത്രമാ ശ്ശി കട്ടി.”
......................................................................
രണ്ട് ദിവസത്തെ അവധിക്കു ശേഷം ജോലിയില്പ്രവേശിച്ച കാര്യസ്സ്ഥനോട് നമ്പൂരി:അല്ലാ॥രാമാ..നോന് ഒരു സംശയണ്ടേ...ഇന്നലെ മരിച്ചതു നീയാ നിന്റെ ഏട്ടനാ?
.................................................................................
കാര്യസ്ഥനോടൊപ്പം ആദ്യമായി റെയില്വേ സ്റ്റേഷനിലെത്തിയ നമ്പൂതിരി ഏറെ നേരം വണ്ടി കാത്തു നിന്ന് അസ്വസ്ഥനായി। അവസാനം ദൂരെ നിന്നും വണ്ടി വരുന്നതു കണ്ട നമ്പൂതിരി ട്രെയിനിനു കൈ കാണിച്ചു। ട്രെയിനിന്റെ കമ്പാര്ട്ടുമെന്റുകളുടെ നീളം കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് രാമനോട്: “രാമാ... ഇത്ര നേരോം ഒറ്റ വണ്ടി പോലും വന്നില്യ। എന്നാ,ദാ വന്നപ്പോ ഇതെത്ര എണ്ണമാ ഒരുമിച്ചു വന്നിരിക്കുന്നെ?”
....................................................................
,നമ്പൂതിരി എങ്ങോട്ടോ പോകാന്സ്റ്റേഷനില്നില്ക്കുകയാണ്। വണ്ടി വന്നപ്പോള്കമ്പാര്ട്ട്മെണ്റ്റിലുള്ളവരെല്ലാം കൂടി മറ്റാരും കയറാതിരിക്കുവാന്വാതിലടച്ചു പിടിച്ചുകൊണ്ട്ഇതില്സ്ഥലമില്ല എന്നു പറഞ്ഞു। നമ്പൂതിരി അതൊന്നും വകവെക്കാതെ തള്ളി അകത്തു കയറി. ഇതില്കുപിതരായ യാത്രക്കാരോട്നമ്പൂതിരി: ദേഷ്യപ്പെടണ്ട. അടുത്ത സ്റ്റേഷന്മൊതല്നിങ്ങളൊടൊപ്പം ഞാനും ഉത്സാഹിച്ചോളാം എന്തിന?്കേറണോരെ തടുക്കാന്!
................................................................................
 സദ്യക്കിരുന്ന നമ്പൂതിരി പരിപ്പ് പ്രദമന്കൂട്ടി കഴിഞപ്പോള്വിളംബുന്ന മറ്റൊരു നമ്പൂരി॥ “ കൊറചൂടി വെളംബട്ടെ ???“ “ഹെയ് വെണ്ടാ വേണ്ടാ... വയറ്റിലിനി ലവലേശം സ്തലമില്ല്യാന്നാ...”വിളംബുന്ന നമ്പൂരി: “കഷ്ടായെ !!!”“ന്താ കഷ്ടം ???”വിളംബുന്ന നമ്പൂരി: “അതെ പോയതു പാലട ആണെയ്!!!”“അന്നാ ഇങൊട് വിളംബിക്കൊളൂ....”വിളംബുന്ന നമ്പൂരി: “അതെ വയറ്റില്ലവലേശം സ്തലമില്ല്യാന്നല്ലെ പറഞെ ? പിന്നെങന്യാ ??”“അതൊ !!പൂഴി ഇട്ടാ തഴാത്ത പുരുഷാരത്തിനിടെലും ആന വരുംബൊ താനെ വഴി ഉണ്ടാവണില്ല്യെ... അതൊണ്ട് വിളംബിക്കൊളോ॥”
.....................................................................................
സാധാരണ നമ്പൂതിരിമാർ പരസ്പരം പേര്വിളിക്കുന്നതിനു പകരം ഇല്ലപേരാണ്വിളിക്കാറ്। അങ്ങിനെയിരിക്കെ ഒരു നാൾ രണ്ട്നമ്പൂതിരിമാർ റയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ്എടുക്കാനായി ഒരു നമ്പൂതിരി ചെന്നു. "എനിക്കും എടവട്ടത്തേക്കും ഒരു ടിക്കറ്റ്". എടവട്ടം എന്നത്ഒരു സ്ഥലപേരാണന്ന്ധരിച്ച ടിക്കറ്റ്കൊടുക്കന്നയാൾ "എടവട്ടത്തേക്ക്ടിക്കറ്റ്ഇല്ല" എന്ന്പറഞ്ഞു. ഇത്കേട്ട നമ്പൂതിരി രണ്ടാമത്തെ നമ്പൂതിരിയെ ഉറക്കെ വിളിച്ച്പറഞ്ഞു. "എടോ എടവട്ടം, തനിക്ക്ടിക്കറ്റ്തരില്ല്യന്നാ പറേണെ!!!"
.................................................................................
 ഒരു നമ്പൂതിരി ബാര്ബര്ഷാപ്പില്ഇരിക്കുമ്പോളാണ് റോഡിലൂടെ ഒരു ആന നടന്നു പോകുന്നത് കണ്ടത്...അപ്പോള്ബാര്ബര്:ഏതാ ആന?ഉടനെ നമ്പൂതിരി:ആ കറുത്ത് തടിച്ച് കൊഴുത്ത്,വെള്ള കൊമ്പും ഒക്കെ ഉള്ളത് ആന, കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്ആ ആനക്കാരന്റെ രണ്ടുകാലുകള്ക്കിടയില്ഉള്ളതാണ് ആന!!!!!!!
..........................................................
ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്:കേശവന്എല്ലാവരേയും കുത്തും।"ഹേയ്, അതൊന്നൂല്യ."എന്താ നിശ്ശം?ച്ചാ, എന്നെ കുത്തീട്ടില്യ.അതെന്തേ?ഞാന്അവന്റെ അട്ത്ത്പോയിട്ടില്ല്യ, അവന്എന്റെ അട്ത്ത്വന്നട്ടൂല്ല്യ
...................................................................................
നമ്പൂതിരി വീട്ടുകോലായില്ഇരിക്കുന്ന ഒരാളോട്: മജിസ്ട്രേട്ടില്ലെ ഇവടെ?ഇവടെക്കെന്താ വേണ്ടത്?ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്।ഇവിടുന്ന് എവിടുന്നാണാവോ?എട ഏഭ്യാ॥നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?ഞാനാ മജിസ്ട്രേട്ട്..വിഡ്ഡി..നെണക്കത് നേര്ത്തേ പറയാര്ന്നില്ലേ..എന്നാ നിന്നെ ഞാന്ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites